24/03/25
editor
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ സൈന്യം നിഷ്കരുണം കൊന്നുതള്ളിയവരുടെ എണ്ണം 50,000 കടന്നു. 2023 ഒക്ടോബറിൽ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കൂട്ടക്കൊലയിൽ ഇന്നലെ വരെ 50,021 പേർ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 1,13,274 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണം രജിസ്റ്റർ ചെയ്തവരുടെ എണ്ണം മാത്രമാണിത്. രജിസ്റ്റർ ചെയ്യാത്ത മരണങ്ങൾ കൂടി കൂട്ടുമ്പോൾ ഇത് വർധിക്കും. കൊല്ലപ്പെട്ടവരിൽ 17,000ത്തോളം കുഞ്ഞുങ്ങളാണ്. 11,000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.