30/8/25
മുംബൈ∙ 2008 ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ഹർഭജൻ സിങ്, ശ്രീശാന്തിനെ തല്ലിയ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട ലളിത് മോദിക്കെതിരെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. ചീപ് പബ്ലിസിറ്റിക്കും വ്യൂസിനും വേണ്ടി 2008ൽ നടന്ന ഒരു കാര്യത്തിലേക്കു വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത് മനുഷ്യനല്ലാത്തതുകൊണ്ടാണെന്നു ഭുവനേശ്വരി സമൂഹമാധ്യമത്തിൽ തുറന്നടിച്ചു. ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കിനെതിരെയും ഭുവനേശ്വരി രംഗത്തെത്തി. വിവാദ അഭിമുഖത്തിനെക്കുറിച്ച് ഭുവനേശ്വരി നടത്തിയ പ്രതികരണം ക്ലാർക്ക് നീക്കം ചെയ്തതായും ശ്രീശാന്തിന്റെ ഭാര്യ ആരോപിച്ചു.