18/9/25
കാസർകോട്: ഡേറ്റിങ് ആപ് ദുരുപയോഗം ചെയ്‌ത് കുഞ്ഞുങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസ് കേരളത്തിൽ ആദ്യത്തേതാണെന്ന് കാസർകോട് ജില്ലാ പെലീസ് മേധാവി വിജയ് ഭാരത് റെഡി. ഇൗ ആപിൽ പ്രവേശിക്കുന്നതിന് പൂർണമായ വ്യക്തിവിവരങ്ങൾ രേഖകൾ സഹിതം നൽകണമെന്നില്ല. പകരം പതിനെട്ട് വയസ് പൂർത്തിയായെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇത്തരം സാക്ഷ്യപ്പെടുത്തൽ മതി.
ഇൗ പഴുത് ഉപയോഗിച്ചാണ് ഇരയാക്കപ്പെട്ട വിദ്യാർഥി 14 വയസുമുതൽ ആപ് ഉപയോഗിച്ച് തുടങ്ങിയത്. ഇൗ കുറ്റകൃത്യത്തിന്റെ പശ്‌ചാത്തലത്തിൽ ആപിനെതിരെ നിയമനടപടി സ്വീകരിക്കും. ആപുകളിൽ പ്രവേശിക്കാൻ വ്യക്തിവിവരങ്ങളും രേഖകളും നിർബന്ധമാക്കുന്ന നിയമ നിർമാണത്തിന്റെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും ജില്ലാ പെലീസ് മേധാവി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നിയമം, ഐടി കുറ്റകൃത്യങ്ങൾ തടയുന്നതിനുമുള്ള നിയമപ്രകാരവുമുള്ള നടപടി കേസിലുണ്ടാവും.