26/9/25
സ്വകാര്യഭൂമിയിൽ വളർത്തുന്ന എല്ലാ ചന്ദനമരവും വനം വകുപ്പു മുഖേന മുറിച്ചു വിൽപന നടത്താമെന്ന വ്യവസ്ഥ അടങ്ങുന്ന കേരള വന (ഭേദഗതി) ബിൽ കഴിഞ്ഞയാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു. ബിൽ നിലവിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. നിലവിലുള്ള നിയമപ്രകാരം സ്വകാര്യ ഭൂമിയിലെ ഉണങ്ങിയതും അപകടകരമായതും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. ഇത്തരം മരങ്ങൾ വനം വകുപ്പു വിൽപന നടത്തിയ ശേഷം ഉടമയ്ക്കു പണം നൽകുന്നതാണു രീതി. ചന്ദനമരത്തിന്റെ പ്രായം നോക്കാതെ വനം വകുപ്പ് അനുമതിയോടെ ഉടമയ്ക്ക് ഇനി മുറിച്ചു വിൽപന നടത്താമെന്നതും പ്രത്യേകതയാണ്. എന്നാൽ, പട്ടയ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിക്കാൻ ബില്ലിൽ വ്യവസ്ഥയില്ല.